Thursday, August 1, 2019

സാഹിത്യ പുരസ്കാരങ്ങൾ 2019-20

സുഹൃത്തുക്കളെ...

സർഗവേദി റീഡേഴ്സഫോറത്തിന്റെ പ്രവർത്തനത്തിലെ വളരെ പ്രാധാന്യമുള്ള ഒരു ഏടായി.. നമ്മുടെ... സാഹിത്യ പുരസ്കാരങ്ങൾ വരികയായി.
രണ്ട് പുരസ്ക്കാരങ്ങളാണ് നമ്മൾ നൽകുന്നത്.. സർഗവേദിയുടെ സ്ഥാപകനായിരുന്ന തങ്കപ്പൻ മാഷിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്ക്കാരവും ,ആലക്കോട് നവരത്ന ജ്വല്ലറിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ സർഗവേദി.. നവരത്ന സാഹിത്യ.. പുരസ്കാരവും..
ഇന്ന് പത്രത്തിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.....

നമുക്കൊരുമിച്ച് ഈ സാംസ്കാരിക മുന്നേറ്റത്തിൽ കൈകൾ കോർക്കാം..
- PRASAD  A R



Monday, May 27, 2019

പി.അവാർഡ് ദാനച്ചടങ്ങ് ഹൃദ്യമായ അനുഭവമായി

പി.അവാർഡ് ദാനച്ചടങ്ങ് ഹൃദ്യമായ അനുഭവമായിരുന്നു . മഹാകവിയുടെ പേരിലുള്ള അവാർഡ് ഏറ്റവും അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് . കവി പി.രാമന്റെ മറുപടി പ്രഭാഷണം വളരെ മികച്ച ഒരു അനുഭവം തന്നെയായിരുന്നു . പി. കുഞ്ഞിരാമൻ നായരുടെ ജീവിതവും കവിതകളും ഉള്ളിലാവാഹിച്ച കവി  നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു .  കാവ്യശകലങ്ങൾ  മനോഹരമായി ആലപിച്ചു അതിന്റെ അർത്ഥാന്തരങ്ങളിലേക്ക് പോയപ്പോൾ  ഓർമകളുടെ വസന്തകാലത്തിൽ ഞാൻ കുളിരണിഞ്ഞു നിൽക്കുകയായിരുന്നു . എനിക്കേറെ ഇഷ്ടമായിരുന്നു , മഹാകവി പി .യുടെ കവിതകൾ .പഠനത്തിന്റെ തിരക്കിൽ അവയെല്ലാം  കൈമോശം വന്നതോർത്തു എനിക്കു കുറ്റബോധം തോന്നി .  മഹാകവിയുടെ കാവ്യ കല്പനകളുടെ മാസ്മരികത തൊട്ടറിഞ്ഞപ്പോൾ ,അബോധ മനസിൽ നിന്നുയിർ കൊള്ളുന്നതാണ് കവിതയെന്നു പറഞ്ഞപ്പോൾ ഞാനെഴുതിയതൊന്നും കവിതയല്ലായിരുന്നു എന്നെ നിക്കു ബോധ്യമായി. അങ്ങനെയൊന്നെഴുതാനാവില്ലെന്നും .  കവിയുടെ അനിർഗളനിർഗളമായ പ്രഭാഷണം തീരാതിരുന്നെങ്കിൽ എന്നാശിച്ചുപോയി .  വല്ലാത്തൊരു ഊർജപ്രവാഹം തന്നെ .ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്ന് ഊർജം സംഭരിക്കണം ,മുന്നോട്ടുള്ള  ജീവിതത്തിന്. മറ്റു എഴുത്തുകാരുടെ വാക്കുകളിലൂടെയും മഹാകവിയുടെയും കവി പി. രാമന്റെയും 'കൊമ്പും തുമ്പിയും 'തൊട്ടറിയാൻ ചെറുതായെങ്കിലും സാധിച്ചു .മഹാസമുദ്രം തന്നെയായ മഹാകവിയുടെ കവിതകളുടെയും ജീവിതത്തിന്റെയും ആഴവും പരപ്പും കണ്ടെത്താൻ ലോകത്തിനു കഴിയട്ടെ  . കവി പി.രാമനും കാവ്യ ലോകത്ത് പുതിയ ഭാവതലങ്ങൾ കണ്ടെത്താനാവട്ടെ .  മഹാകവി പി .കുഞ്ഞിരാമൻ നായരെപ്പോലെ അനശ്വരനാകുവാൻ സാധിക്കട്ടെ.
     സർഗവേദി - റീസേഴ്സ് ഫോറത്തിന്റെ മികച്ച സംഘാടനവും പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യവും  പ്രൗഢോജ്വല സദസും പരിപാടിയുടെ മാറ്റുകൂട്ടി .  തികച്ചും സ്വാർത്ഥകമായ  ദിനം
*********************************************************************************


ഇങ്ങനെ ഒരു കവിയെ കുറിച്ച് അറിയുന്നത് തന്നെ ഇപ്പോഴാണ് ..
അതും കവിതകൾക്കായി മാത്രം ജൻമം എടുത്ത വ്യക്തിയെ ...
പ്രകൃതിയെ സ്നേഹിച്ച കവി , ഭക്ത കവി ,' മനുഷ്യന് പ്രകൃതി ഭാവം നൽകിയ കവി ..
അധികം കവിതകൾ വായിച്ചിട്ടില്ലാത്ത എനിക്ക് മനോഹരമായി ആസ്വദിക്കാൻ സഹായിച്ച,
പി. യുടെ കവിതകളെ കുറിച്ച് അതിന്റെ ഉദ്ദേശ്യശുദ്ധിയോടെ പറഞ്ഞ് തരുന്ന പ്രസംഗങ്ങളും കവിതാലാപനങ്ങളും ...
(താമരയെയു 'തോണിയെയും അറിയാം പക്ഷേ താമരതോണി എന്ന് കേട്ടത് ആദ്യം ,അതുപോലെ താമരക്കോഴി ,താമരതേൻ .. )

ഏതായാലും എല്ലാവരും സൂചിപ്പിച്ച പോലെ 'വളരെ നല്ല മധുരമായ അനുഭവം .
ഈ ഒരു അനുസ്മരണം' ആലക്കോടിന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ ആകട്ടെ ...

*************************************************************************


പൊന്നാര്യൻ ചാഞ്ഞു പൂക്കുന്ന പാടവരമ്പിലൂടെ കവി  മഹാ കവിയുടെ കാല്പാടുകൾ തേടി നടത്തിയ യാത്ര വേഗം തീർന്നു പോയോ എന്നു മാത്രം സംശയം. കവി സാന്നിദ്ധ്യം  ഇന്നുച്ചവരെ ഉണ്ടെങ്കിൽ ആ ഊർജ്ജ പ്രവാഹം കുറച്ചു നേരം കൂടി ആകാമായിരുന്നു. അതിഥികൾക്കും ആതിഥേയർക്കും പങ്കാളികൾക്കും മധുരമായ അനുഭവം. ഇനിയുമുണ്ടാകട്ടെ
***************************************************************************

പി യുടെ കവിതയിൽ ഒരു കുറ്റബോധത്തിന്റെ നിരന്തര ധ്വനിയുണ്ടെന്നും പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിൽ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഈ കുറ്റബോധം വായനക്കാരെ കവിതയിലൂടെ  വേട്ടയാടിക്കൊണ്ടിരിക്കുo എന്ന് പി രാമൻ പ്രഭാഷണം അവസാനിപ്പിച്ചത് ഏറെ പ്രസക്തവും വ്യത്യസ്തവും ആയി എനിക്കു തോന്നി.
*********************************************************************************





രമേശൻ മാഷ്  പി.യുടെ 'സൗന്ദര്യപൂജ' അവതരിപ്പിച്ചത് ഏറെ ഹൃദ്യവുo അവസരോചിതവുമായി.ആലാപനം ശ്രദ്ധേയവും.
*******************************************************************************
പരിപാടിയുടെ മർമ്മം അറിഞ്ഞു പ്രവർത്തിക്കുന്നവനാണു് മികച്ച സംഘാടകൻ. ആ അർത്ഥത്തിൽ വേദിയുടെയും, സദസിനെറയും നാഭീനാള ബന്ധമായി പ്രവർത്തിക്കുന്ന പ്രസാദ് മാഷിന് അഭിനന്ദനങ്ങൾ
************************************************************************


തീർച്ചയായും ഇത് നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്..
കവിത ചൊല്ലാൻ രമേശൻ മാഷ് തയ്യാറായില്ലെങ്കിൽ
പണി പാളിയില്ലേ..
സദസ്സിൽ വന്ന ഓരോരുത്തരും പരിപാടിയെ വിജയിപ്പിക്കുകയാണ് ചെയ്തത്...
കരുവൻചാൽ ,നെല്ലിപ്പാറ ,
തേർത്തല്ലി ,കാർത്തികപുരം സ്ഥലങ്ങളിൽ നിന്നൊക്കെ ആളുകളെ പങ്കെടുപ്പിച്ചവർ... ചക്കപ്പഴവും മാങ്ങാപ്പഴവും കൊണ്ടുവന്നവർ.. തിരക്കുകൾക്കിടയിലും കുടുംബസമേതം അല്ലാതെയും വന്നവർ.. വരാൻ ഒരു സാഹചര്യമില്ലെങ്കിലും ,വന്ന് കുറെ സമയം ഇരുന്ന് പങ്കാളിത്തം ഉറപ്പിച്ചവർ
ബോർഡ് വെക്കാനും ഓല കെട്ടാനും. കസേര ഇടാനും
ചായ വെള്ളം വിതരണം ചെയ്യാനും.. ഇങ്ങനെ എത്ര എത്ര പണികളുടെയും ,എത്ര ആലോചന യോഗങ്ങളുടെയും ഫലമാണ് നമ്മുടെ പ്രവർത്തനം ,, അതിനാൽ തീർച്ചയായും ഇതൊരു കൂട്ടായ്മയുടെ വിജയമാണ്

CLICK HERE FOR MORE
https://savenaturesavemotherearth.blogspot.com/2019/05/blog-post_27.html

Saturday, March 16, 2019

വീട്ടു മുറ്റ ചർച്ചയിൽ ശശിധരൻ മാസ്റ്റർ പറഞ്ഞത്

 (കുറിപ്പുകളിൽ നിന്നും ഓർമയിൽ നിന്നും സംഗ്രഹിച്ചത് .ഇതേ വാക്കുകൾ തന്നെയാവില്ല ശശിധരൻ മാസ്റ്റർ ഉപയോഗിച്ചത്.)

 വിഷയം -എഴുത്തും വായനയും നേരിടുന്ന വെല്ലുവിളികൾ 

യഥാർത്ഥ അനുഭവങ്ങൾ അവയുടെ സൂക്ഷ്മ തലത്തിൽ ഇല്ലാതിരിക്കുകയാണ് ആധുനികോത്തരതയുടെ ഒരു പ്രശ്‌നം .വസ്തുതകൾ നിലനില്ക്കുന്നില്ല ,അവയുടെ വ്യാഖ്യാനങ്ങൾ മാത്രം നിലനിൽക്കുന്നു .എഴുത്തുകാരനും എഴുത്തും രണ്ടായി പോയിരിക്കുന്നു .എഴുത്തധികാരം എന്ന ഒരു യാഥാർഥ്യം കാണേണ്ടതുണ്ട് .എസ് ഹരീഷ് എഴുതിയ മീശ -മലയാളത്തിലെ മികച്ച 10 നോവലുകളിൽ ഒന്ന് - വേണ്ടത്ര വായിക്കപ്പെടാതെ പോയത് ഈ എഴുത്തധികാരത്തിന്റെ ബലത്തിലാണ് .എഴുത്തധികാരം കൃത്രിമ ഭാവുകത്വത്തെ സൃഷ്ടിക്കുകയും യാഥാർത്ഥമായതിനെ മറച്ചു വെക്കുകയും ചെയ്യുന്നു .
ശബരിമല സംരക്ഷണമെന്ന പേരിൽ ഈയിടെ നടന്ന ജാഥകൾ പൊതു മനസ്സിൽ യഥാർത്ഥ രാഷ്ട്രീയം ഇല്ല എന്നതിനുദാഹരണമാണ് .വേണ്ടത്ര മാനുഷിക സമീപനം ഉണ്ടാവു ന്നില്ല .ആഗോളവത്കരണത്തെ പിൻപറ്റി വന്ന ഒരുതരം നിർവികാരത -അവനവൻ കുടുംബം -യും ചർച്ച ചെയ്യേണ്ടതാണ് .ആധുനികോത്തരത യുടെ ഒരു രീതിയാണിത് .ഉൽപ്പന്നങ്ങളെ എന്ന പോലെ സ്തുതി വചനങ്ങളിലൂടെ ജനസമ്മതി നിർമ്മിക്കുന്നു .പഴയ  സാഹിത്യം പുതിയ സാഹിത്യത്തിൽ നിന്നും വ്യത്യസ്തമാകുന്നത് ഇങ്ങിനെയാണ്‌ .ഇന്നത്തെ യാഥാർഥ്യങ്ങൾ പലതും നിർമിത പാ ഠങ്ങളാണ്‌ .ആൾക്കൂട്ടം ,ഖസാക്കിന്റെ ഇതിഹാസം  തുടങ്ങിയ കൃതികളും കെ ജീ ശങ്കരപ്പിള്ള ആറ്റൂർ രവി വർമ്മ എൻ പ്രഭാകരൻ തുടങ്ങിയ എഴുത്തുകാരും പഠനാർഹമാകുന്നതു് ഇവിടെയാണ്
പുതിയ കേരളം  ആശാവഹമാണ് .പക്ഷെ എഴുത്തിന്റെ സൂക്ഷ്മ തലങ്ങൾ കാണുന്നില്ല .വീട്ടുമുറ്റ ചർച്ചയിൽ സമകാലിക എഴുത്തുകാരെയാണ് ചർച്ച ചെയ്യേണ്ടത് .

എഴുത്തിന്റെ പ്രമേയങ്ങളിൽ മാറ്റം വന്നു .ഉദാ -ദാരിദ്ര്യം : ദരിദ്രന്റെ ചെറുത്തു നിൽപ് അശ്ലീലമായി കരുതുന്ന അവസ്ഥ .പണ്ട് പ്രണയം ശരീരത്തിനകത്തെ സൗരയൂഥമോ താരാവലിയോ ആയിരുന്നെകിൽ ഇന്ന് കേവലമായ അഡ്ജസ്മെന്റുകളാണ് .

പുതിയ എഴുത്തുകാർ പ്രതീക്ഷക്ക്‌ വക നൽകുന്നുണ്ട് .അവർ ജീവിതത്തിന്റെ പുതിയ നേരുകൾ വ്യക്തമാക്കി തുടങ്ങുന്നു .ബിനോയ് തോമസിന്റെ ചെറുകഥകളിൽ ഭൂപ്രകൃതിയുടെ ചൂര് അനുഭവപ്പെടുന്നു .ഫ്രാൻസിസ് നൊറോന ആലപ്പുഴയുടെ വർത്തമാനകാല ജീവിതം പറയുന്നു .പുതിയരാഷ്ട്രീയ ബോധവും അധസ്ഥിത ജീവിത ചിത്രീകരണവും ബന്ധപ്പെട്ടു കിടക്കുന്നതു നവീന രചനകളിൽ കാണാം . സിന്ധു കെ വി ( ശ്രീകണ്ഠപുരം )യുടെ രചനകൾക്ക് പുതിയ ഒരു ഭാഷയും രൂപവും ശബ്ദവും ഉണ്ട് .അവ സ്ത്രീത്വ തീവ്രതകളെ അവതരിപ്പിക്കുന്നതിനോടൊപ്പം പുരുഷലോകത്തിന്റെ വേവലാതികളെ വിസ്മരിക്കുന്നില്ല എന്നതു എടുത്തു പറയേണ്ടതാണ് .പക്ഷെ പുതിയ എഴുത്തിന്റെ രീതി ,സംസ്കാരം ,ഭാവുകത്വം  വായനക്കാരിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ അല്ലെങ്കിൽ പത്ര പ്രവർത്തകർ പരാജയപ്പെടുന്നു .വിമർശനാല്മകമായ പ്രതികരണങ്ങൾ സ്വീകരിക്കപ്പെടു ന്നില്ലാ .JOURNALISM is not a vocation but a frustration എന്ന അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു .

 സാധാരണ വായനക്കാരൻ സാഹിത്യ വായനയിൽ നിന്നകന്നു .നേരിട്ടു സംവദിക്കാനുള്ള അവസരം അവനു ലഭ്യമാകാതെയുമായി .പുതിയ സാഹിത്യം ചരിത്ര നിരപേക്ഷമായ യാഥാർഥ്യത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു .എഴുത്തിന്റെ ദർശനം മരണത്തിലൂന്നിയതായി .അവയിൽ തെളിയുന്ന ജീവിതം അയഥാർത്ഥമായതും ഈ അകൽച്ചക്കു കാരണമായി .
എന്നാൽ നിലനില്കുന്ന ജീവിത ത്തെ രൂപപരമായി നിർണയിക്കാൻ ശ്രമിച്ചു എന്നത് പുതിയ എഴുത്തിന്റെ ഒരു വ്യത്യാ സമാണ് .എഴുത്തു പൂർത്തീകരിക്കുന്നതു വായനക്കാരന്റെ പങ്കാളിത്തത്തോടെ പൂരിപ്പിക്കുന്നതായിട്ടാണ് എന്നത് പുതിയ എഴുത്തിന്റെ സൂക്ഷമ തല വ്യതിയാനമാണ് .
. ---...........by CKR..........................


 .


Sunday, March 10, 2019

സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച വ്യത്യസ്തമായ അനുഭവം


ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്ഐക്കര പാപ്പച്ചന്റെ വീട്ടു മുറ്റത്തു നടന്നു .നൂറിലധികം  പേർ പങ്കെടുത്തു .സംഘാടന മികവു കൊണ്ടും ആഴമേറിയ സാഹിത്യ ചർച്ചകൾ കൊണ്ടും  മിക വ്  പുലർത്തിയ പ്രോഗ്രാമിൽ വേനൽമഴയും വേറിട്ട ഒരു പ്രകടനം കാഴ്ച വെച്ചു .

പ്രശസ്ത നാടകകൃത്തും ,നിരൂപകനും, തിരക്കഥാകൃത്തുമായ എൻ ശശിധരനാണ് അതിഥിയായെത്തിയത് .
എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, കൈരളി നോവൽ മൽസര വിജയി കെ.എസ് വിനോദ് ,ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: കെ.വി. ദീപേഷ് ,ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി.ജി. പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

മലയോര മേഖലയുടെ സാംസ്കാരിക ചരിത്ര ത്തിലെ ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .


മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ നിർമ്മിക്കുന്നതിൽ ,എഴുത്തിനും ,വായനയ്ക്കും ,
കലയ്ക്കും, സംഗീതത്തിനും സിനിമയ്ക്കുമെല്ലാം വലിയപങ്കുണ്ട്.  അത്തരമൊരു വലിയ ഉത്തരവാദിത്വമാണ്
,സർഗ്ഗവേദി റീഡേഴ്സ് ഫോറം, ആലക്കോട്ഫിലിം സൊസൈറ്റി കൂട്ടായ്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.








എൻ ശശിധരൻ മാസ്റ്റർ -മറുപടി പ്രസംഗം 



REVIEWS
[9:27 PM, 3/10/2019] +91 82818 67661: എല്ലാ കുടുംബാംഗങ്ങൾക്കും നമസ്കാരം.
സാർഥകമായ ഒരു വീട്ടുമുറ്റ ചർച്ചകൂടി നടന്നു കഴിഞ്ഞു.
വിഷയാവതരണത്തെക്കാൾ ചർച്ചയും തുടർന്നുള്ള അർഥവത്തായ മറുപടിയുമാണ് എനിക്കേറെ ഇഷ്ടമായത്.
പാപ്പച്ചൻ ചേട്ടന്റെ സ്നേഹമസൃണമായ വാക്കുകൾക്കും സ്വീകരണത്തിനും ഒത്തിരി നന്ദി.
പ്രൗഢമായ വാക്കുകളായിരുന്നു ശശിധരൻ മാഷുടേത്.
എൻ.പ്രഭാകരൻ മാഷിന്റെ - ആഗോളവൽക്കരണം സാഹിത്യത്തിലും മാനുഷിക മൂല്യബോധത്തിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള നിലപാടുകളും ഇന്നത്തെ ക്ലാസ്സും ചേർത്തു ചിന്തിക്കാനാണ് എനിക്കിഷ്ടം.
മാറ്റം വന്ന കേരളീയ മനസ്സിൽ virtual reality - ക്കാണ് ഇപ്പോൾ കൂടുതൽ സ്ഥാനം എന്ന് പ്രഭാകരൻ മാഷ് പറഞ്ഞതായി ഓർമ വരുന്നു. ഇവിടെയും യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്ന പുതു എഴുത്തുകാരുടെ സമൂഹം രൂപപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ശരിയാണ് എന്ന് എനിക്കഭിപ്രായമുണ്ട്.
അതിനെ ഉദാഹരിക്കാനാണ് മാഷ് പഴയ എഴുത്തുകാരെക്കുറിച്ച് പറഞ്ഞത്. അന്ന് എഴുത്തുകാരനും കൃതിയും രണ്ടായിരുന്നില്ല.എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്.
'

'എഴുത്തധികാരം' എന്നത് ഇന്ന് സൃഷ്ടിക്കപ്പെടുകയല്ലേ?
'ബാഹുബലി' എന്ന സിനിമ ഇറങ്ങുന്നതിന് രണ്ടു മാസം മുമ്പേ അതിനെക്കുറിച്ച് പരസ്യമിറക്കി സിനിമ ഇന്നതാണ് എന്ന ബോധ്യം കാണികളിൽ സൃഷ്ടിച്ചെടുക്കുന്നു. - അങ്ങനെ ചർച്ച സൃഷ്ടിച്ച് സിനിമ ഹിറ്റാക്കുന്നു.
 ഇതു തന്നെയല്ലേ ഇന്ന് എഴുത്തിലും സംഭവിക്കുന്നത്. എന്തായാലും ഇത്തരം ചിന്താശകലങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മിലേക്കു പകരാൻ നമ്മുടെ കൂട്ടായ്മ അവസരമൊരുക്കുന്നുവെന്നത് അഭിമാനം തരുന്നു.
 ഒപ്പം സന്തോഷവും
[9:32 PM, 3/10/2019] Prasad Alakod: ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന പലരും
പങ്കെടുത്തില്ല എന്ന ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു..
[9:32 PM, 3/10/2019] +91 82818 67661: കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ നമ്മുടെ കുടുംബാംഗങ്ങളായ പ്രഭാകരൻ മാഷ്, വിനോ ദ് മാഷ്, ഡോ. ദീപേഷ് .കെ വി ,പ്രമോദ് കൂവേരി, ഷെരീഫ് ഈസ എല്ലാവർക്കും അഭിനന്ദനങ്ങൾ!

[9:46 PM, 3/10/2019] +91 81292 51115: ഔചിത്യം നോക്കി മാത്രമേ നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പ്രതികരിക്കൂ...
[9:57 PM, 3/10/2019] +91 94475 19575: നല്ല പരിപാടി ,
ശശിധരൻ മാഷിന്റെ അഭിപ്രായങ്ങളോട് യോജിപ്പ് രേഖപ്പെടുത്തുന്നു .
മറ്റൊരു പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതുണ്ടായതിനാൽ മുപടി പ്രസംഗം കേൾക്കാൻ സാധിച്ചില്ല എന്ന വിഷമമുണ്ട് .

മാഷ് പറഞ്ഞ ഒരു കാര്യം പ്രത്യേകം സ്മരണീയം ,ചില ബിംബങ്ങളെ മുന്നിൽ നിറുത്തി അവരുടെ രചനാശൈലിയുമായി താരതമ്യം ചെയ്ത് പുതിയ എഴുത്തുകാർക്ക് മാർക്കിടുന്ന പ്രവണത ഒട്ടുമേ ആശാസ്യമല്ല .

നല്ല പ്രോഗ്രാം ,നല്ല സംഘാടനം ,നല്ല പങ്കാളിത്തം ,നല്ല അന്തരീക്ഷം [ തലക്കുമുട്ടെ തൂങ്ങി നില്ക്കുന്ന മാങ്ങകൾക്കടിയിലിരുന്ന് ഇതുപോലൊരു ചർച്ചയിൽ പങ്കെടുക്കുന്നത് അവിസ്മരരീയമായ അനുഭവം തന്നെ .

സംസാരിച്ചവരൊക്കെ തന്നെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു .

പോരാത്തതിന് കടുത്ത വേനലിൽ ഒരു കുളിർ മഴയും സ്വാദിഷ്ടമായ കപ്പയും ചമ്മന്തിയും .

ആനന്ദലബ്ദിക്കിനിയെന്തു വേണം.


എല്ലാവർക്കും റൊമ്പ നൻട്രി...

Saturday, March 9, 2019

ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്

ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം എട്ടാമത് വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്
ശ്രീ ഐക്കാരാട്ട് പാപ്പച്ചന്റെ വീട്ടുമുറ്റത്ത് നടക്കും....
പ്രശസ്ത നാടകകൃത്തും ,നിരൂപകനും, തിരക്കഥാകൃത്തുമായ എൻ ശശിധരനാണ് അതിഥി..
എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്നതാണ് ചർച്ച ചെയ്യുന്ന വിഷയം....

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, കൈരളി നോവൽ മൽസര വിജയി കെ.എസ് വിനോദ് ,ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: കെ.വി. ദീപേഷ് ,ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി.ജി. പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിക്കും..

മലയോര മേഖലയുടെ സാംസ്കാരിക ചരിത്ര ത്തിലെ ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളിയാവാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ നിർമ്മിക്കുന്നതിൽ ,എഴുത്തിനും ,വായനയ്ക്കും ,
കലയ്ക്കും, സംഗീതത്തിനും സിനിമയ്ക്കുമെല്ലാം വലിയപങ്കുണ്ട്.  അത്തരമൊരു വലിയ ഉത്തരവാദിത്വമാണ്
,സർഗ്ഗവേദി റീഡേഴ്സ് ഫോറം, ആലക്കോട്ഫിലിം സൊസൈറ്റി കൂട്ടായ്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.
ഈ കൂട്ടായ്മ വിജയിക്കുന്നതിൽ നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്ധ്യത്തിനും.. സഹകരണത്തിനും വലിയ പങ്കുണ്ട്....
അതുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു..
ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....